Rubber Price Today, Rubber Market Reports&News

Rubber Daily Price Kerala 24/01/2018
Rubber RSS4 Kottayam: 124.00
Rubber RSS4 Kochi: 124.00
Rubber RSS5: 117.00
Rubber Loose: 112.00
Rubber Lot: 106.00 – 108.00
Rubber scrap: 78.00
Rubber Latex: 85
Rubber Field Latex 118
Rubber ISNR 20: 110.00

For SMS and Whatsapp Rubber Prices please contact 09744344233. 09495989460
Register Online at RubberIndiaonline.com for 5 day free trial SMS and Whatsapp Rubber Price Alerts

Rubber Market Kerala Today, Rubber Daily Price Kerala Today, Rubber Spot Price Kerala, Rubber Kottayam Price, Rubber Kochi Price, Rubber , Rubber Price Kerala, Rubber Market News, Rubber Board, Rubber Sheet Price, Rubber Latex Price, Pepper Price, Arecanut Price, Cardamom Price, Coconut Price, Kopra Price, Coffee price, Kerala Rubber Market
Market News
മരണക്കിടക്കയിൽആഭ്യന്തര റബർ
From Keralakoumudi (RIND)
വി. ജയകുമാർ
 ആർ.എസ്.എസ് – 4ന് വില ₹120ലേക്കും 5ന് വില ₹115ലേക്കും ഇടിഞ്ഞു  ഇത് സമീപകാലത്തെ ഏറ്റവും വലിയ വിലത്തകർച്ച കോട്ടയം: അത്ഭുതങ്ങളുണ്ടായില്ലെങ്കിൽ ഇനിയൊരു തിരിച്ചുകയറ്റം അസാദ്ധ്യമെന്ന കണക്കേ, ആഭ്യന്തര റബർവില തകർന്നടിയുന്നു. ഉത്പാദനം തീരെക്കുറഞ്ഞിട്ടും ഡിമാൻഡ് ഇല്ലാത്തതാണ് തിരിച്ചടിയാകുന്നത്. അവധിവില കാര്യമായി ഉയരാത്തതും റബറിനെ തളർത്തുന്നു. കിലോയ്ക്ക് 129 രൂപയുണ്ടായിരുന്ന ആർ.എസ്.എസ് നാലാം ഗ്രേഡിന് വില 120 രൂപയിലേക്കും 125 രൂപയിൽ നിന്ന് അഞ്ചാം ഗ്രേഡ് വില 115 രൂപയിലേക്കും കൂപ്പുകുത്തി. സമീപകാലത്തെ ഏറ്റവും വലിയ വിലത്തകർച്ചയാണിത്. തരംതിരിക്കാത്തതിന് വില 106 രൂപയായും ഒട്ടുപാൽ വില 71 രൂപയിലേക്കും ഇടിഞ്ഞു.
പകർച്ചൂട് ശക്തമായതാണ് റബർ ഉത്പാദനത്തെ ബാധിക്കുന്നത്. സ്റ്രോക്ക് കുറഞ്ഞതിനാൽ ഈ സാഹചര്യത്തിൽ ഡിമാൻഡ് കൂടേണ്ടതാണെങ്കിലും അവധി വ്യാപാരികളുടെ ‘പണക്കൊതി’ തിരിച്ചടിയായി. ആർ.എസ്.എസ് നാലാംഗ്രേഡ് റബർ കിലോയ്ക്ക് 130 രൂപ നൽകി വാങ്ങാമെന്ന് ടയർ കമ്പനികൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അവധി വ്യാപാരികൾ വില 134 രൂപയിലേക്ക് ഉയർത്തി. ഇതോടെ, കമ്പനികൾ കൊച്ചി, കോട്ടയം വിപണികളിൽ നിന്ന് പിന്തിരിഞ്ഞു. അവധിവില 127 രൂപയിലേക്ക് താഴ്ത്തിയെങ്കിലും കച്ചവടം ഉണർന്നില്ല. ഐ.എസ്.എസ് ക്വിന്റലിന് കഴിഞ്ഞവാരം 200 മുതൽ 400 രൂപവരെയാണ് കുറഞ്ഞത്.

തിരിച്ചു കയറുമോ വില?
കാലാവസ്ഥ പ്രതികൂലമായതിനാൽ വരുംമാസങ്ങളിലും റബർ ഉത്പാദനം കുറയും. അതോടെ, വ്യവസായികൾ ഉയർന്ന വിലയ്ക്ക് ഷീറ്റ് സംഭരിക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അന്താരാഷ്ട്ര വിലയും ആഭ്യന്തരവിലയും തമ്മിൽ കാര്യമായ അന്തരം ഇല്ലാത്തതിനാൽ ഇറക്കുമതിക്കായി ഇപ്പോൾ ആരും പിടിവാശി കാട്ടുന്നില്ലെന്നതും കർഷകർക്ക് പ്രതീക്ഷ നൽകുന്നു.

അന്താരാഷ്ട്ര
വിലയും നിർജീവം
ഡിമാൻഡ് കുറഞ്ഞതിനാൽ അന്താരാഷ്ട്ര വിലയും നിർജീവമായി തുടരുകയാണ്. ചൈനയിൽ വില കിലോയ്ക്ക് 125 രൂപയാണ്. എന്നാൽ, ടോക്കിയോയിൽ 115 രൂപയിലും ബാങ്കോക്കിൽ 110 രൂപയിലുമായിരുന്നു കച്ചവടം.

അവധി വ്യാപാരികൾ അടുത്തമാസത്തേക്ക് നിശ്ചയിച്ചിരിക്കുന്ന റബർവില 123 രൂപയാണ്. ഇപ്പോഴത്തെ വിപണിവില 120 രൂപ. അതായത്, അടുത്തമാസവും കാര്യമായ വിലക്കയറ്റം കർഷകർ പ്രതീക്ഷിക്കേണ്ടതില്ല.

എവിടെ സർക്കാരേ
സബ്സിഡി?
റബർ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി രൂപ എൽ.ഡി.എഫ് സർക്കാർ വകയിരുത്തിയിട്ടുണ്ടെങ്കിലും ഈവർഷം ആർക്കും സബ്സിഡി കൊടുത്തിട്ടില്ല. കിലോയ്ക്ക് 150 രൂപകണക്കാക്കി, ഇപ്പോഴത്തെ വിപണി വിലയുമായുള്ള അന്തരമാണ് സബ്സിഡിയായി നൽകുക. ഇന്നലത്തെ വില പ്രകാരം കിലോയ്ക്ക് 30 രൂപ വീതം കർഷകന് സബ്സിഡി കിട്ടണം. വർഷാവസാനമായിട്ടും സബ്സിഡി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ മൗനത്തിലാണ്.

റബർ നയവുമായി
കേന്ദ്രസർക്കാർ
റബറിന് പ്രത്യേകമായി ഒരു നയം ആവശ്യമില്ലെന്ന് പറഞ്ഞ എൻ.ഡി.എ സർക്കാർ, ഇപ്പോഴിതാ റബർ നയം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ. ഇതിനു മുന്നോടിയായി ഫെബ്രുവരി 11ന് കോട്ടയത്ത് കർഷകരുടെയും വ്യവസായികളുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. എന്നാൽ, രണ്ടുവട്ടം വേണ്ടെന്നുവച്ച റബർനയം ഇപ്പോൾ പ്രഖ്യാപിക്കാനൊരുങ്ങുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പൊടിയിടൽ മാത്രമാണെന്ന ആശങ്ക കർഷകർക്കുണ്ട്.

×

Hello!

Click one of our contacts below to chat on WhatsApp

× WhatsApp